Thursday, 29 May 2025

എന്നെ വെറുതെ തല്ലേണ്ട....

വയനാട്ടിൽ നടന്ന ദുരന്തം ആണ് ഇത് എഴുതാൻ ഉണ്ടായ കാരണം . ഓരോന്ന് കണ്ടും കെട്ടും നമ്മുടെ മനസ്സിൽ വരുന്ന അഭിപ്രായങ്ങൾ ഇങ്ങനെ എവിടെങ്കിലും കുറിക്കണം എന്ന് തോന്നി.
കാര്യത്തിലോട്ടു കടക്കാം.

//മുൻകാലങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ നടക്കാറുള്ളപോലെ അത് സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇപ്പോൾ ഒരുപാട് വലുതാണെന്ന് തോന്നാറുണ്ട്. മുൻപൊക്കെ പത്ര മാധ്യമം മാത്രം ആണല്ലോ നമ്മുടെ ആശ്രയം. ഇപ്പോ മാധ്യമങ്ങൾക്കു ഒന്നും ഒരു കയ്യും കണക്കും ഇല്ല. വിവര സാങ്കേതിക വിദ്യകൾ കാരണം പൊറുതി മുട്ടുന്ന അവസ്ഥ. എന്നാൽ ഈ സാങ്കേതിക മുന്നേറ്റങ്ങൾ ഒന്നും തന്നെ അതിന്റേതായ രീതിയിൽ നമ്മൾക്ക് പ്രകൃതി ദുരന്തങ്ങളുടെ മേഖലയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഉണ്ടായിരുന്നെങ്കിൽ പണ്ട് ഇങ്ങനെ ഉള്ള ദുരന്തങ്ങൾ നാടാകാറുള്ളപോൾ ഉള്ള പല്ലവി തന്നെ ഇപ്പോഴും കേൾക്കേണ്ടി വരില്ലായിരുന്നു.


സ്ഥിരം പല്ലവി  - എന്തുക്കൊണ്ട് ഇത് നേരത്തെ അറിയാൻ പറ്റിയില്ല? 
ഈ സാങ്കേതിക വിപ്ലവ യുഗത്തിൽ ഒരു പ്രകൃതി ദുരന്തം നടക്കാൻ സാധ്യത ഉണ്ട് എന്നുള്ള ഒരു മുന്നറിയിപ്പ് ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റാത്തത് അധികാരപ്പെട്ട ആൾക്കാരുടെ ഇച്ഛാശക്തി ഇല്ലായ്മ തന്നെ ആണ് എന്ന് വേണം പറയാൻ. ഉപഗ്രഹങ്ങളും മറ്റു ഉപകരണങ്ങളും തരുന്ന വിവരങ്ങൾ ഏകോപിപ്പിച്  അത് മനസിലാക്കി അതിനനുസരിച്ചു ഉള്ള വിവരം ജനങ്ങളിലേക്ക് എത്തിച്ചാൽ തന്നെ ഒരു പരിധി വരെ നമുക്ക് ദുരന്തങ്ങളുടെ ആഘാതം കുറക്കാൻ പറ്റും.
ഇക്കാര്യത്തിൽ നിലവിൽ ഉള്ള കാര്യം ഒന്ന് നോക്കുകയാണെങ്കിൽ, മഴ കടുക്കുമ്പോൾ  കൊടുക്കുന്ന മുന്നറിയിപ്പ് തന്നെ എടുക്കാം.
കളർ കോഡ് വെച്ചുള്ള മുന്നറിയിപ്പ് ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. ഗ്രീൻ, യെല്ലോ, ഓറഞ്ച്,  അലെർട്ടുകൾ പ്രഖ്യാപിക്കുക ആണല്ലോ ചെയ്യാറ്. ഇതുകൊണ്ടു എന്താണ്  ഉദ്ദേശിക്കുന്നത്? 
മഴയുടെ കാഠിന്യം ആണ് എന്ന് ആണ് ഉത്തരം എങ്കിൽ, ശെരി...മഴ ഈ പറയുന്ന രീതിയിൽ കടുക്കുകയാണെങ്കിൽ  ഒരു യെല്ലോ അലെർട് പ്രഖ്യാപിച്ച പ്രദേശത്തു അവിടെ അധികാര സ്ഥാപനങ്ങൾ എന്ത് നടപടി ആണ് എടുക്കാൻ പോകുന്നത്?...അല്ലെങ്കിൽ ജനങ്ങൾ എന്ത് മുൻകരുതലുകൾ ആണ് എടുക്കേണ്ടത് അഥവാ പ്രതീക്ഷിക്കേണ്ടത്?. 
ഇതിനൊക്കെ  വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാരിന്റെ പക്കൽ ഉണ്ടോ?
ഉണ്ടെങ്കിൽ അത് എത്ര പേർക്ക് അറിയാം. എനിക്ക് ചുറ്റും ഉള്ള ഒരു പത്തു പേരോട് ഈ ചോദ്യം ചോദിച്ചു നോക്കി...വ്യക്തമായ ഉത്തരം ആർക്കും ഇല്ല്ല. 
എന്തെങ്കിലും സംഭവിച്ചതിന് ശേഷം അധികാരികൾകു ഊരി പോരാൻ ഉള്ള വഴി മാത്രം ആയി മാറുന്നു ഈ കളർ കോഡ് മുന്നറിയിപ്പ്. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പറയാലോ മുന്നറിയിപ്പ് കൊടുത്തിരുന്നു എന്ന്.
മഴ ബന്ധപ്പെടുത്തി അല്ലാത്ത ദുരന്തങ്ങൾ ആണെങ്കിൽ മാധ്യമങ്ങളുടെ അല്ലെങ്കിൽ ജനങ്ങളുടെ ചോദ്യങ്ങൾ വരും എന്തുക്കൊണ്ട് ഒരു മുന്നറിയിപ്പ് ഒന്നും വന്നില്ല.അന്നും ഇന്നും എന്നും ഇത് തന്നെ....സ്ഥിരം പല്ലവി ....

വയനാട് ഉണ്ടായ ദുരന്തത്തിന് മുന്നേ അവിടെ പലർക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു..അത് പ്രകാരം ആണ് കുറച്ചു പേര് അവിടുന്നു മാറി താമസിച്ചതും രക്ഷപ്പെട്ടതും. ബാക്കി ഉള്ളവർ എന്ത് കൊണ്ട് അവിടുന്ന് മാറിയില്ല?

അവർക്കു മുന്നറിയിപ്പിന്റെ ഗൗരവം അറിയില്ലായിരിക്കും...സ്വാഭാവികം ആണ്. സ്ഥിതിഗതികളുടെ ഗൗരവം അറിയാത്തതു തന്നെ പ്രധാന കാരണം  . എന്നാൽ സർക്കാർ അങ്ങനെ അല്ല ...അവർക്കു അതിന്റെ കുഴപ്പങ്ങൾ അറിയാം...എന്നിട്ടും ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ അവിടുന്ന് ആൾക്കാരെ മാറ്റി താമസിപ്പിച്ചില്ല. സർക്കാർ സംവിധാനങ്ങൾ തരുന്ന മുന്നറിയിപ്പിനെ ഉദ്യോഗസ്ഥർക്ക് തന്നെ വിശ്വാസം ഇല്ലാത്തതുകൊണ്ടോ അതോ തീരുമാനങ്ങൾ എടുക്കേണ്ട ആള്ക്കാരെ ഈ പ്രശ്നം ഒരിക്കലും ബാധിക്കാൻ പോകുന്നില്ല എന്ന നിസ്സംഗത്വ മനോഭാവമോ? 

ഒരു ദുരന്തം ഉണ്ടാക്കാൻ സാധ്യത ഉള്ള സ്ഥലത്തു അതിനുള്ള മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടെകിൽ അതിനു ഒരു പ്രോട്ടോകോൾ വേണം. അങ്ങനെ ഒരു പ്രോട്ടോകോൾ ഉണ്ടോ നമ്മുക്ക്? 

മഴ നല്ല പോലെ പെയ്യും  എന്ന് സാറ്റലൈറ്റ്  വഴി വിവരം കിട്ടും...സാറ്റലൈറ്റ്   അതിന്റെ പണി വെടിപ്പു ആയി ചെയ്യും...നമ്മൾ അത് അങ്ങട് അറിയിക്കും....പിന്നെ നിങ്ങൾ ആയി നിങ്ങളുടെ പാടായി. 

Breaking News: ശക്തമായ മഴയ്ക്കു സാധ്യത!! കടലിൽ മൽസ്യബന്ധനത്തിനു പോകരുത്!!...ശുഭം...കഴിഞ്ഞു.



 വയനാട്ടിൽ  ദുരന്തവും അതുമായി ബന്ധപ്പെട്ട ഒരുപാട് സോഷ്യൽ മീഡിയ കൊണ്ടെൻറ്സും കണ്ട് ഇങ്ങനെ ഒന്ന് രണ്ടു ആഴ്ച പിന്നിട്ടപ്പോഴാണ് ഈ അഭിപ്രായങ്ങൾ മനസ്സിൽ വന്നുകൊണ്ടിരുന്നത്. 

എല്ലാ വിഷയങ്ങളും അന്ധപ്പെട്ടു അഭിപ്രായങ്ങൾ ഉണ്ടാവാറുണ്ട്, പക്ഷെ എവിടെയും പറയാറും ഇല്ല, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ.  പറയുന്നത് ഭാര്യയുടെ അടുത്ത് മാത്രം . എന്നാൽ പലപ്പോഴും പറയുന്ന കാര്യങ്ങൾ സ്ട്രക്ച്ചർഡ്  ആവില്ല....എക്സ്പ്ലെയ്‌ൻ  ചെയ്തു കൊടുക്കുന്നതിൽ ഒരു തൃപ്തി ഉണ്ടാവില്ല....കേട്ടിരിക്കുന്ന അവളെ സമ്മതിക്കണം എന്ന് തോന്നി പോവും.

വിഷയത്തിലേക്കു തിരിച്ചു വരാം...

പ്രകൃതി ദുരന്തങ്ങൾ മുൻപും ഒരുപാട് നടക്കാറുണ്ടെങ്കിലും ഈ ഇന്റർനെറ്റ് യുഗത്തിൽ ഇത് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന  കാര്യങ്ങൾ ഒന്ന് സ്റ്റഡി ചെയ്യേണ്ടത് തന്നെ ആണ്. 

ദുരന്തം നടന്നു കഴിഞ്ഞാൽ ഉള്ള മാധ്യമങ്ങളിലെ ചർച്ചകൾ എടുത്താൽ തന്നെ ഇതിന്റെ പല വെർഷൻസ്  നമ്മുക്ക് കാണാൻ പറ്റും .

ഒരു ദുരന്തം ഉണ്ടായി കഴിഞ്ഞാൽ നമ്മുടെ നാട് അതിനോട് റെസ്പോൻഡ്  ചെയ്യുന്നത് തന്നെ നമ്മക്ക് എടുക്കാം. സഹായത്തിനായി ഒരുപാട് പേര് കൂട്ട്  കൂടുന്നു, സംഘം ചേരുന്നു, ദുരന്ത സ്ഥലത്തു എത്തുന്നു. പണം പിരിക്കുന്നു അങ്ങനെ അങ്ങനെ....

 എല്ലാം നല്ലതു തന്നെ, പക്ഷെ ഈ ഒരു ദുരന്തം നടന്നു കഴിഞ്ഞാൽ അതിന്റെ തോത് അഥവാ ആഘാതം എത്ര? 

അത് നികത്താൻ എത്ര ത്തോളം സഹായം വേണ്ടി വരും ? 

അവിടേക്കു ആവശ്യം ആയ സാധനങ്ങളുടെ പ്രയോറിറ്റി എന്താണ്? ഇതിന്റെ ലോജിസ്റ്റിക്സ് ? 

ഇതൊക്കെ തീരുമാനിക്കപ്പെടേണ്ടേ?

ഇതൊക്കെ ആര് തീരുമാനിക്കും? ഒരു ദുരന്ത നിവാരണ സേന നമ്മുക്ക് ഉണ്ടേങ്കിൽം നമ്മടെ നാട്ടിലെ മറ്റു എല്ലാ സർക്കാർ സിസ്റ്റം പ്രവർത്തിക്കുന്ന പോലെ ഒക്കെ തന്നെ അതും പ്രവർത്തിക്കുന്നുള്ളു.

കാരണം മറ്റൊന്നും അല്ല, കാലഹരണപ്പെട്ട രീതികളും ചിന്താഗതിയും ഒക്കെ തന്നെ. നമ്മുടെ വ്യവസ്ഥിതിയുടെ പ്രവർത്തന നിലവാരം ഒന്നും നമ്മുടെ ഇപ്പോഴുള്ള സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരവുമായി അനുപാതത്തിൽ അല്ല എന്ന് വേണം പറയാൻ. (ഇപ്പോഴുള്ള വിദ്യാഭ്യാസ സമ്പ്രദായം എല്ലാ തികഞ്ഞത് ആണ് എന്നുള്ള അഭിപ്രായം ഇല്ല കേട്ടോ, അത് മറ്റൊരു വിഷയം...പിന്നീടാവാം)

കോവിഡ്  വന്ന സമയത്തും നമ്മൾ ഇത് കണ്ടതാണ്....ഈ തലമുറയിൽ ഉള്ള ആള്ക്കാര് ആ തോതിൽ ഉള്ള ഒരു മഹാമാരി ഇത് വരെ നേരിട്ട് അനുഭവിച്ചിട്ടില്ല. അത് എങ്ങനെ നേരിടണം  എന്ന് അറിയില്ല.

 പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ... അതിനെ തടുക്കാൻ ഒന്നും മനുഷ്യനെ കൊണ്ടു ഒരിക്കലും .നടക്കില്ല.അത്  കാരണം ഉണ്ടാവുന്ന അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന നമ്മുടെ നഷ്ടം കുറക്കാനോ ഇല്ലാതാക്കാനോ മാത്രം ആണ് സാധിക്കുന്നത്. 

നമ്മുടെ മുന്നത്തെ ജനറേഷനും അങ്ങനെ ആയിരുന്നു. പക്ഷെ അവർക്കു ഉണ്ടായിരുന്ന ഒരുപാട് പരിമിതികൾ ഒക്കെ പരിഗണിച്ചാൽ കൊടുത്താൽ ഒന്നും പ്രതീക്ഷിക്കാൻ വകയില്ല. 

എന്നാൽ ഇപ്പോഴത്തെ തലമുറ അങ്ങനെ ആണോ? ഒരുപാട് കാര്യമാണ് മാറിയിരിക്കുന്നുപക്ഷെ കാര്യങ്ങളോട് ഉള്ള നമ്മുടെ സമീപനം സാഹചര്യം ആവശ്യപ്പെടുന്ന തോതിന്റെ അടുത്ത് പോലും അല്ല എന്ന് പറയേണ്ടി വരും. പണ്ട് മനുഷ്യ രാശിക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങൾ കൂടാതെ ഇപ്പൊ പലതും പുതിയ കാര്യങ്ങൾ ആണ്....എന്നിട്ടും നമ്മുടെ സമീപനം പഴയതു പോലെ ഒക്കെ തന്നെ.

ഒരു ഉദാഹരണമായി കോവിഡ്  കാലത്തെ കാര്യം തന്നെ എടുക്കാം.

ക്വാറന്റൈന് ചെയ്യാൻ വേണ്ടി ആദ്യം ഒക്കെ ആൾക്കാരെ ഓടിച്ചിട്ട് പിടികൂടായിരുന്നു...അതിനെ തുടർന്നു ഉണ്ടായത് ഒരുപാട് പ്രശ്നങ്ങൾ. ക്വാറന്റൈന് എന്താണ് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ സര്ക്കാര് ഇറക്കിയിരിനെങ്കിൽ ആൾക്കാർക്കു ഒരു മിനിമം ഐഡിയ ഉണ്ടാവുമായിരുന്നു. ഇതിനെ പറ്റി അറിയാത്ത ഒരു സാധാരണക്കാരൻ, PPE കിറ്റ് ധരിച്ചു എത്തുന്ന ആൾക്കാരെ കണ്ടാൽ എങ്ങനെ പെരുമാറും എന്ന് നമ്മുക്ക് പറയാൻ പറ്റില്ല. 

അതുപോലെ തന്നെ പ്രകൃതി ദുരന്തങ്ങൾ എന്താണ്, എങ്ങനെ ഉണ്ടാവുന്നു, ഉണ്ടായാൽ എന്ത് ചെയ്യണം ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാർ ആക്കണ്ടേ? ചെയ്യുന്നില്ല എന്നല്ല...പക്ഷെ ഇപ്പൊ ചെയ്യുന്നത് ഒന്നും എവിടേം എത്തുന്നില്ല. പറഞ്ഞു കൊടുക്കുന്ന ആൾക്ക് ഉള്ള സീരിയസ്നെസ്സ് ന്റെ പകുതിയേ കേൾക്കുന്നു ആൾടെ തലയിൽ കേറുള്ളു. ദൂരദർശനിൽ നമ്മൾ പണ്ട് കണ്ടു വരാറുള്ള പരസ്യങ്ങൾ ഓർമ്മയുണ്ടോ? സർവ ശിക്ഷ അഭിയാൻ പരസ്യങ്ങൾ ഒക്കെ  ആൾക്കാരുടെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുമായിരുന്നു....അതിന്റെ മെസ്സേജിങ് ക്ലിയർ ആൻഡ് സ്പോട് ഓൺ ആയിരുന്നു.

കോവിഡ് ന്റെ കാര്യത്തിൽ ചെയ്തിരുന്നു...പക്ഷെ ഫുൾ പൊട്ടൻഷ്യൽ  ആയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിൽ അതിന്റെ പകുതി ശുഷ്‌കാന്തി പോലും കാണുന്നില്ല.. രാഷ്ട്രീയ താല്പര്യങ്ങൾ ആണോ അതോ വ്യക്തി താല്പര്യം ആണോ എന്തോ.

എന്നെങ്കിലും നാട്ടുകാർക്കും ഭരണകർത്താക്കൾക്കും ഇച്ഛാശക്തി ഇച്ചിരി ആത്മാർത്ഥതയും ഉണ്ടാവട്ടെ....


Sunday, 18 August 2013

ഒന്ന് ഷൂ പോളിഷ് ചെയ്ത കഥ

                                    ഇത് കുറച്ചു നേരത്തെ എഴുതി വെക്കേണ്ട്തായിരുന്നു . എഴുതി വെച്ചതുമായിരുന്നു, പക്ഷെ എഴുതി വെച്ച ഡയറി കാണാതായി. യാത്ര ചെയ്യുമ്പോൾ  നഷ്ടപെട്ട സാധനങ്ങളുടെ ലിസ്റ്റിൽ അങ്ങനെ അതും. അപോ സംഭവം പറഞ്ഞു തുടങ്ങാം. ഡൽഹി ഓഫിസിൽ റിപ്പോർട്ട്‌ ചെയ്തിരുന്ന ടൈം 2012 ജനുവരി മുതൽ  ജൂലൈ , മിക്ക  ദിവസവും എനിക്ക് കിട്ടിയിരുന്ന പണി പഞാബിൽ ആയിരുന്നു.
                                     പഞാബിൽ  'ലുധിയാന' യ്യ്കും  'ജലന്ധർ' നും  ഇടയിലുള്ള ഒരു സ്ഥലം ആണ് 'ഫഗ്വാട '. ഇന്ഗ്ലിഷിൽ എഴുതുമ്പോ  Phagwara  എന്നാണ്‌............. .അന്നത്തെ പണിയും കഴിഞ്ഞു ഞാൻ താമസിച്ചിരുന്ന ജലന്ധറിലെ ഹൊട്ടെലിലെക്കു  തിരിച്ചു പോകാൻ വേണ്ടി ബസ്‌ സ്റ്റാൻഡിൽ എത്തി. ബസ്സിനായുള്ള അന്വേഷണം നടത്തി .പഞാബിൽ ഹിന്ദി അറിയാമെങ്കിൽ ജീവിക്കാം എന്നതാണ് എനിക്ക് അവടെ ബുദ്ധിമുട്ടിലാതെ യാത്ര ചെയ്യാൻ സഹായിച്ചത്. ഹിന്ദി അറിയാമെങ്കിൽ പഞാബിൽ അല്ല നോർത്തിൽ എവടെ വേണേലും ജീവിക്കാം. ബസ്സിനായി വെയിറ്റ് ചെയ്ത്  ഒരു ബെഞ്ചിൽ ഇങ്ങനെ ഇരിക്കുമ്പോഴായിരുന്നു ഒരു ചെറുക്കൻ, 10-12 വയസ്സ് തോന്നിക്കും, ഷൂ പോളിഷ് ചെയ്യാൻ വേണ്ടി ആണെന്ന് തോന്നുന്നു ഒരാള്ടട്ത് കെഞ്ചുന്നതു  കണ്ടു .  .ഒഹ് ഇത് സ്ഥിരം പരിപാടി...ഇത് കുറെ കണ്ടിട്ടുണ്ട്. ലവൻ  വരുന്നതിനു മുൻപ് തന്നെ ഞാൻ മുഖം തിരിച്ചു റെഡി ആയി. ലവൻ  എത്തി ...

ലവൻ : സാബ് ...ഷൂ പോളിഷ്
ഞാൻ ചുമ്മാ തലയാട്ടി ...
ലവാൻ വീണ്ടും അത് തന്നെ പറഞ്ഞു
എന്നോടാ കളി .....ഞാനും റിപീറ്റ്
ഇത് ഒരു മൂന്നു തവണ ആവർത്തിച്ചു .
ഹോ ...ശല്യമായല്ലോ ...അവസാനം ഗതികെട്ട് ഞാൻ ഒരു 10 രൂപ നോട്ട് അവനു നേർക്ക്  നീട്ടി ...
ഞാൻ : യെഹ ലോ.
തുറിച്ചു നോക്കികൊണ്ട്‌ ലവൻ : നഹി സാബ്
പതിവിൽ  വിപരീതമായി നടന്നതിന്റെ ഒരു ഞെട്ടൽ .പക്ഷെ ഞാൻ അത് എടുത്തോളാൻ ലവനോട് വീണ്ടും പറഞ്ഞു.
തുറിച്ചു നോക്കികൊണ്ട്‌ ലവൻ  പറഞ്ഞു ...സാബ് ...ഷൂ പോലിഷ് ..ഷൂ പോലിഷ് ..

ഇവൻ  ആള് കൊള്ളാലോ ....സാധാരണ ഇങ്ങനെ ഒരുത്തന് 5 രൂപ കൊടുത്താൽ  പണിയും ചെയ്യേണ്ടി വന്നില്ല കാശും കിട്ടി എന്ന് വിചാരിച്ചു സ്ഥലം കാലിയാക്കും ..പക്ഷെ ഇവൻ.....ഷൂ പോളിഷ് ചെയ്തിട്ട് ആ കാശ് തന്നാൽ മതി എന്ന്. അത്ര വലിയ അനുഭവ ജ്ഞാനി  ഒന്നും അല്ലെങ്കിലും ഞാൻ ഇതുവരെ നോർത്തിൽ ട്രാവൽ ചെയ്തപ്പോൾ ഇതുപോലത്തെ പിള്ളേരെ കണ്ടിട്ടുമുണ്ട് ഒരുപാട്  'നല്ല ' അനുഭവം ഉണ്ടായിട്ടും ഉണ്ട്. അതിനെ കുറിച്ചൊക്കെ ആലോചികുമ്പോ ഞാൻ തന്നെ വിചാരിക്കും ഒരു ഇത്തിരി പോലും വിദ്ധ്യാഭ്യാസം ഇല്ലാത്ത തെരുവിൽ ഫുൾ ടൈം അലഞ്ഞു നടക്കുന്ന  ഇവര്ടടതുന്നു  ഇതിൽ കൂടുതൽ എങ്ങനെയാ പ്രതീക്ഷികുന്നെ.

  അവൻ : സാബ് ഘര്  മെ  മാ ബീമാർ ഹേ...സിര്ഫ് മേ  ഹി കമാതാ ഹൂ ....
ഞാൻ ഷൂ അവനു ഊരി  കൊടുത്തു
ഞാൻ : ബാപ് ക്യാ കർത്താ ഹേ ?
അവൻ : ബാപ് പീതാ ഹെ  സാബ്...ഘര് മേ  ആകെ മാ കോ മാർതാ  ഹേ.. മാ ബീമാർ ഹെ  ഇസ്ലിയെ കാം പെ  നഹി ജാ സക്തി. ഘര് മേ ഛൊട്ടി  ബെഹെൻ ഭി ഹേ.
ഞാൻ : സ്കൂൾ നഹി ജാതാ ഹേ  തു ?
അവൻ : ചൌത്തി (4th std ) തക ഗയാ  ത്താ .ഘര് മേ  കോയി കമാതാ  നഹി സിര്ഫ് മേ  ഹി ഹൂ  തോ ചോട്  ദിയ .
ഞാൻ : ബെഹെൻ സ്കൂൾ നഹി ജാതി ?
അവൻ : ഘര് മെ  മാ കോ ദേഖ്നെ കെ ലിയെ  കോയി നഹി ഹേ  ഇസ്ലിയെ വോ ഭി നഹി ജാതി.
അവൻ ഷൂ പോളിഷ് ചെയ്തു കൊണ്ട് തുടർന്നു
സാബ് യഹാ ആനെ  സെ വോ മാർതാ  ഹെ 
ഞാൻ : കോണ്‍ മാർതാ  ഹേ ?
അവൻ : വോ പുലിസ് വാലാ .....യഹാ  ആനെ നഹി ദേതാ

പുലിസ് എന്ന് അവൻ ഉദ്ദേശിച്ചത് സ്ടാന്ടിന്റെ  സെക്യൂരിറ്റി നോക്കുന്ന ആളെ ആയിരുന്നു .

ഇതൊക്കെ സ്ഥിരം സിനിമയിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ പറയുന്ന അതെ ടയലോഗ്  പോലെ തോന്നി ...പക്ഷെ എന്തോ അവന്റെ കണ്ണുകളിൽ നോകിയപ്പോ എന്തോ സത്യം ആണെന്ന് തോന്നി (ഇതും ഒരു സിനിമ ടയലോഗ്  പോലെ തന്നെ ഉണ്ടല്ലോ അല്ലെ :-| :-p )

ഷൂ പോളിഷ് ചെയ്തു കഴിഞ്ഞപ്പോ അവന്റെ അവസ്ഥ ഇത്രയും നേരം കേട്ട ഞാൻ ചോദിച്ചു 'കിതനാ ഹുഅ ?'
അവൻ : ദസ്  രുപെ 

ഞാൻ അവനു ഒരു ഇരുപതിന്റെ നോട്ട് നീട്ടി 'യെ ലോ'
അവൻ : സാബ് ദസ്  രുപെ  സാബ്
ഞാൻ : ലെ ലോ
അവൻ : സാബ് ദാസ്‌ രുപെ 
ഞാൻ : ആരെ കാം കിയാ ഹെ തൂനേ ഇസ്ലിയെ ദെ രഹാ  ഹൂ ...ലോ
അവൻ കാശ് മേടിച്ച്  ആ നോട്ട് നെറ്റിയിൽ  തൊട്ട് ഒരു ചെറിയ ചിരി പാസ്സാക്കി സാധനങ്ങൾ  എടുത്ത്  പോയി.

ബസ്സ്‌ എത്തി.... തെരുവിൽ  വളർന്ന  ഒരു കുട്ടിയുടെ  അടുത്തുനിന്നും എന്തൊക്കെ പ്രതീക്ഷിക്കാം എന്തൊക്കെ പ്രതീക്ഷിക്കാൻ പാടില്ലാ   എന്നതിനെ കുറിച്ച് ഒരു വീണ്ടുവിചാരത്തിന് സമയം ആയി എന്ന് എനിക്ക് ഡോസ് തന്ന അവനെ കുറിച്ച് ഓർത്തുകൊണ്ട്‌ ഞാൻ ബസ്സിൽ കേറി.


Tuesday, 13 August 2013

ഒരു തെലംഗാന ദിനം

എഴുതണം എന്ന് പലപോഴും വിചാരിച്ചിട്ടുണ്ട് . പലരും പറഞ്ഞിട്ടുണ്ട്  നിനക്ക് എഴുതികൂടെ എന്ന്. ഇതൊക്കെ വായികുന്നവർ  വിചാരിക്കും  ഇവൻ  ഏതോ വലിയ എഴുത്തുകാരൻ ആണെന്ന്.   യാത്ര ചെയ്യാറുണ്ട് അത് തന്നെ സംഭവം...ഒരുപാട്  അനുഭവങ്ങള ഉണ്ടാവാറുണ്ട്  പലതും ഷെയർ ചെയ്യണം എന്ന് പലപോഴും വിചാരിച്ചിടുണ്ട്  പക്ഷെ എന്ത് ചെയ്യാനാ ....മടി . ഇന്നത്തെ യാത്രയെ പറ്റി പറഞ്ഞു തുടങ്ങാം . ഹൈദരാബാദ് ആണ് ഇപോ സ്റ്റേഷൻ ചെയ്തിരികുന്നത് തെലംഗാന വിഷയം  കത്തി നില്കുന്ന  സമയം ആണ് പ്രശ്നങ്ങള ആണ് എന്ന് കുറച്ചു പേര് പറഞ്ഞു പക്ഷെ ഹൈദരാബാദിൽ കുഴപമോന്നുമില്ല  എന്ന് പറഞ്ഞു കുറെ പേര് . ജൂലൈ 18 കഴിഞ്ഞാൽ  എനിക്ക് വളരെ നല്ല  സമയം ആണെന്ന് അമ്മയോട് കണിയാര് പറഞ്ഞിരുനത്രേ അതുകൊണ്ടാണെന്നു തോന്നുന്നു  ഇവടെ വന്നു രണ്ടാമത്തെ ദിവസം കിട്ടിയ അപ്പോയ്ന്റ്മെന്റ്റ്  തെലംഗാന  ഏരിയയിൽ ആയിരുന്നു. 'അമ്മെ ആ  കണിയാരുടെ  പേര് എന്താണെന്നാ പറഞ്ഞെ' എന്ന് മനസ്സിൽ അമ്മയോട് ചോദിച്ച്  റൂമിൽ  നിന്നും നോം അങ്ങട് ഇറങ്ങി. കേരളത്തിന്നു പുറത്തു പോയ ഈ ഓട്ടോ പിടിക്കൽ  ഒരു ചടങ്ങ് തന്നെയാ....അത് മിക്കവർക്കും  അറിയാവുന്നതാണല്ലോ. ഒരു  ഓട്ടോ കിട്ടി അങ്ങനെ ബസ്‌ സ്റ്റാൻഡിൽ എത്തി . പോകേണ്ട സ്ഥലത്തിന്റെ പേര് 'മെധക്' . നേരത്തെ ഒരു തവണ പോയിട്ടുണ്ട്  ഇവടെ.ആസ്  യൂശുവേൽ  ബസിൽ കേറിയതും ഉറങ്ങി . മെധക് എത്തി...പോകാനുള്ള സ്കൂളിൽ പോയപ്പോഴാണ് അറിഞ്ഞത് അവടെ കറന്റ്‌ ഇല്ല....സ്തോത്രം.....ഓ ഇനി എന്തോ ഉണ്ടാക്കാനാ ..കമ്പ്യൂട്ടർ ഓണ്‍ ആകാതെ നുമ്മ എന്തോ ചെയ്യാനാ. സ്കൂളിലെ ഒരു ഷെയർ ഹോള്ടെർ ആണ് ഭവാനിശങ്കർ .അങ്ങേരോടാണ് ക കാര്യങ്ങൾ ഒക്കെ സംസാരിച്ചത്. സംസാരത്തിനിടയിൽ ഞാൻ തെലംഗാന വിഷയം  എടുത്തു ഇട്ടു .....കാര്യങ്ങൾ നേരിട്ട് ഒരു  തെലംഗാനകാരന്ടടുത്തു നിന്നും  അറിയാൻ പറ്റിയ അവസരം. ഞാൻ ചോദ്യങ്ങള തുടങ്ങി.

തെലംഗാന സംസ്ഥാനം രൂപികരികരികാനുള്ള തീരുമാനംകൊണ്ട് നിങ്ങള്ക് സന്തോഷം ആണോ ?
പിന്നെ....സന്തോഷം.
അപ്പൊ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ?
അത് ആന്ധ്ര ഭാഗത്ത്‌ അല്ലെ....അവർക്കു  വേണ്ടത് സമൈയ്ക്യാന്ധ്ര ആണ്. പിന്നെ അവര്ക്ക് ഹൈദരാബാദ്  വിട്ടു തരാനും പറ്റില്ലാ എന്ന്.

ആകെ മൊത്തം ടോട്ടൽ കണ്‍ഫ്യൂഷൻ ആയല്ലോ ... :-|

അയാൾ തുടർന്നു ...

അപ്പൊ ഹൈദരാബാദ് ആന്ധ്രയുടെ ഭാഗം അല്ലെ ?

നോക്കു ....ആന്ദ്ര പ്രദേശ്‌ എന്ന് പറയുന്നത് 3 ഭാഗങ്ങൾ ചേർന്നതാണ് ....തെലംഗാന , രയലസീമ പിന്നെ ആന്ധ്ര . തെലംഗാനയുടെ  10 ജില്ലകൾ 1948 വരെ നിസാമിന്റെ ഭരണത്തിൽ  ഹൈദരാബാദ് സ്റ്റേറ്റ് എന്നാണു അറിയപെട്ടിരുന്നത് .1947 നു ശേഷവും നിസാം ഇന്ത്യയോടു ചേരാൻ തയാറായില്ല . വേണമെങ്കിൽ  പാകിസ്ഥാനോട്  ചേരാം പക്ഷെ ഇന്ത്യയോടു ചേരില്ല എന്നായിരുന്നു . അപ്പോൾ  ലാൽ  ബഹദൂർ  ശാസ്ത്രി പട്ടാളത്തെ അയച്ചു ഒരു വെടി പോലും വെക്കാതെ നിസാം കീഴടങ്ങിയ ചരിത്രം വേറെ . മറുഭാഗതു രയലസീമ അടങ്ങുന്ന ആന്ധ്രാ മദ്രാസ്‌ പ്രേസിടെന്സിയുടെ ഭരണത്തിൽ ആയിരുന്നു. അവരിൽ   നിന്നും മോചനം  വേണമെന്നും പുതിയ സംസ്ഥാനം വേണം എന്നുമായി . അത് സമ്മതിച്ചപ്പോൾ കർനൂൾ   തലസ്ഥാനം ആക്കാമെന്നുമായി. ആങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ തലസ്ഥാനം എന്ന നിലയിൽ  കര്നൂളിനുള്ള പരിമിതികൾ  പ്രശ്നം ആയി തുടങ്ങി . അപ്പോഴാണ് എല്ലാം കൊണ്ടും സമ്പന്നം ആയ ഹൈദരാബാദിൽ   അവരുടെ കണ്ണ് പതിഞ്ഞത്. അപ്പോൾ  ഹൈദരാബാദ് സ്റ്റേറ്റ് കൂടെ ചേർത്ത് തെലുഗ് സംസരികുന്നവർ എല്ലാം ചേർന്ന് ഒറ്റ സംസ്ഥാനം 'സമയ്ക്യാന്ധ്ര ' എന്നുള്ള ആശയം അവർ കൊണ്ട് വന്നത് . ഹൈദരാബാദ് ഇനെ തലസ്ഥാനം  ആക്കാം എന്നുമായി .ആദ്യം ഹൈദരാബാദ്  രാഷ്ട്രിയ നേതാകൾ സമ്മതിച്ചില്ലെങ്ങിലും പിന്നീട് ഉപാധികൾ വെച്ച് അവർ അതിന്  സമ്മതിച്ചു. ഹൈദരാബാദ്ഇൽ  ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിൽ 70 % തെലംഗാനകാർക്ക്‌  വേണം എന്നായിരുന്നു ഉപാധികളിൽ ഒന്ന്. അങ്ങനെ 1956 നവംബർ 1 ന്  ഹൈദരാബാദ് സ്റ്റേറ്റ് ഉൾപെടുത്തി  ആന്ധ്ര പ്രദേശ്‌ എന്നാ സംസ്ഥാനം ഉണ്ടായി. പിന്നീട്  ഇതിൽ ഒരു ഉപാധി പോലും  അവർ  പാലിച്ചില്ല. എന്തിനേറെ പറയുന്നു ...ഇവ്ടുന്നു വെള്ളം വലിയ പൈപ്പ് വഴി  ഹൈദരാബാദ്ഇലും മറ്റും കൊണ്ട് പോയി ...എന്നിട്ടോ ...അതെ വെള്ളം ഞങ്ങള്ക്ക് ഇവടെ കൃഷി ആവശ്യത്തിനു വേണ്ടി ഷട്ടർ തുറന്നു ഒന്ന് കിട്ടണമെങ്കിൽ  ഓരോ വർഷവും  അധികൃതരുടെ കാല്  പിടികണം. എല്ലാറ്റിനുമുള്ള  ശ്രോതസ് ഇവ്ടുന്നും വികസനം മുഴുവനും അവിടേക്കും . ഇത് എത്ര സഹിക്കണം. പണ്ട് തൊട്ടേ ഈ ആവശ്യം പറയുന്നുണ്ടെങ്കിലും ഇപ്പൊ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ് പ്രമാണിച്ച് നടപ്പിലാകുന്നു . പക്ഷെ ആന്ധ്ര സയ്ടിൽ കോണ്‍ഗ്രെസ്  ഇതിനെ എതിർകുന്നു .....ഹ ഹ ..ഇതാണ് കോണ്‍ഗ്രസ്‌ .ബി ജെ പി  രണ്ടിടത്തും ഒരേ നിലപാടാണ് 

                  ഇങ്ങനെ അങ്ങ് പോയി അങ്ങേരടെ വർത്തമാനം. ഇതൊക്കെ കേട്ടപ്പോ സങ്ങതി  തെലംഗാന  രൂപികരണം ശരിയാണെന്ന് എനിക്ക് തോന്നി . ഇതിന്റെ പേരില് ആന്ധ്രകാർ  പ്രശ്നം  ഉണ്ടാകുനതിന്റെ കാര്യം മനസിലാകാവുന്നത്തെ ഉള്ളൂ ...അതിനെ കുറിച്ചും അങ്ങേരു കുറെ പറഞ്ഞു. അങ്ങനെ അങ്ങേരോട് സുലാൻ പറഞ്ഞ്  അവ്ടുന്നു ഇറങ്ങി .
ഈ ട്രാവൽ ചെയ്യുമ്പോ ഒരു   സ്ഥലത്ത് പോയി നമ്മുടെ പണി കഴിഞ്ഞാൽ  അടുത്തുള്ള ടൂറിസ്റ്റ് സ്ഥലം സന്ദർശനം  ചിലപോഴൊക്കെ നടക്കാറുണ്ട് . കഴിഞ്ഞ തവണ വന്നപോ നോട്ടം ഇട്ടു വെച്ചിരുന്നതാ  'മെധക് ചർച്' .പോയ സ്കൂളിൽ നിന്നും 5 മിനിറ്റ് നടത്തം ദെ എത്തി പള്ളി . ഗേറ്റിന്റെ മുൻപിൽ നിന്നാൽ തന്നെ കാണാം 173  അടി ഉയരം ഉള്ള പള്ളിയുടെ ഫ്രന്റ്‌ ടവർ. അകത്തു കെറുന്നതിനു  മുന്പുള്ള ചടങ്ങ് തുടങ്ങി.....ഫോണെടുത്തു ഫേസ്ബുക്ക്  ഷോട്ട്കട്ട് തപ്പൽ...കിട്ടി...ചെക്ക്‌ ഇൻ ....മെധക് ചർച്, കൂടെ പള്ളിയുടെ ഒരു പടം

  ...പോസ്റ്റ് . അനൂപ്‌ ഈസ്‌ അറ്റ്‌ മെധക്  ചർച് ...കൊള്ളാം...അത് കാണുമ്പോ തന്നെ ഉണ്ട് ഒരു പ്രത്യേക സുഖം   :)

                     പള്ളിക്കകത്തെക്ക് .... ഗോതിക് സ്റ്റൈലിൽ നിര്മിതം...10 വർഷം എടുത്തു ഉണ്ടാകാൻ .

                                       http://en.wikipedia.org/wiki/Medak_Church

 ഇതൊക്കെ പള്ളിയിലച്ഛന്റ്ടുത്തുനിന്നും  മനസിലാക്കി. അപോഴാ ഒരു സംശയം ഈ കുംഭസാര കൂട് ....അതെവ്ട്യാ.......അച്ഛനോട് ചോദിച്ചു ....അപോ കിട്ടിയ ഉത്തരം...ഇത് ഒരു റോമൻ കാത്തോലിക് പള്ളി അല്ല...ദിസ് ഈസ്‌ എ പ്രൊറ്റെസ്റ്റന്റ്സ്  ചർച്  എന്ന്. എന്തോന്ന്?ഇതിനിപ്പോ അങ്ങനെയൊക്കെ ഉണ്ടോ....പള്ളി ആയാൽ  ഒരു കുംഭസാര കൂടൊക്കെ വേണ്ടേ..ശെടാ ഇതാ ഇപ്പൊ നന്നായെ .....ങ്ഹാ എന്തീലും ആവട്ടെ .മെധക്  എന്നാ ആ സ്ഥലത്തിനു പള്ളി കാരണം ആ പേര് കിട്ടിയതിന്റെ കഥയും പറഞ്ഞു തന്ന അച്ഛനോട് യാത്ര പറഞ്ഞ്  പുറത്തൊട്ടു  ഇറങ്ങി .
     
                     ഇനി തിരിച്ചു ഹൈദരാബാദ്. ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി നടത്തം തുടങ്ങി. ബസ്സിൽ  കേരീട്ടു വേണം ഒന്ന് ഉറങ്ങാൻ .